2011, ജൂലൈ 1, വെള്ളിയാഴ്‌ച

സനദിന്റെ തിരുവഴികള്‍

കല്ട്ടുകള്‍ രൂപപ്പെടുമ്പോള്‍

വിവിധ കാലങ്ങളില്‍  ഇസ്ലാമിനുള്ളില്‍ വിവിധ ചിന്താധാരകള്‍ രൂപപ്പെടുകയും വളര്‍ത്തിയെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിലെ അടിസ്ഥാന നിയമങ്ങള്‍ക്ക് പുറത്തായ പലതും വാദിച്ചവരും പ്രവാചകത്വം വാദിച്ചവരും ഇസ്ലാമില്‍ നിന്ന് തന്നെ പുറന്തള്ളപ്പെട്ടിട്ടുമുണ്ട്. പ്രവാചകന്‍റെ കാലത്ത് തന്നെ പ്രവാചകത്വം വാദിച്ചുവന്ന മുസൈലിമയും അസ് വദ അല്‍-അന്‍സിയും അക്കുട്ടത്ത്തില്‍ പെടും. പില്‍ക്കാലത്ത്‌ അത്തരമൊരു വാദവുമായി വന്നയാളാണ് മിര്‍സ ഗുലാം അഹ്മെദ് ഖാദിയാനി (1835-1908). ഗുലാം അഹ്മദിന്‍റെ ആശയങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിന്റെ ശത്രുക്കളുടെ കരങ്ങളുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ബഹായിസം ഉള്‍പ്പെടെയുള്ള പലതും പല കാലഘട്ടങ്ങളിലായി രൂപപെട്ടിടുണ്ട്.

ഇതിനു പുറമേ വ്യാജ ആത്മീയ സരണികള്‍ കൂണുകള്‍ പൊലെ ലോകത്തിന്റെ പലഭാഗത്തും രൂപപെട്ടിട്ടുണ്ട്. ഇവരില്‍ പലതും  ഒരു കള്‍ട്ട് സ്വഭാവത്തോടെയാണ് നില നിന്നിട്ടുള്ളത്. ഇത്തരം കല്ട്ടുകള്‍ രൂപപ്പെടുത്തുന്നതിന് തന്റെ അനുയായികളിലൂടെ വ്യജ കഥകളും സ്വപ്ന ദര്‍ശന കഥകളും പ്രചരിപ്പിക്കുന്നത് ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക്‌ നേത്രത്വം നല്‍കുന്നവരില്‍ പൊതുവായി കാണപ്പെടുന്നതാണ്. ഇത്തരത്തില്‍ ഏറെ സ്വപ്‌നങ്ങള്‍ കാണുകയും കാണിക്കുകയും ചെയ്തയാളാണ് അഹ്മദ്‌ ഖാദിയാനി. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കേരളത്തില്‍ വിവാദമാവുകയും കേരളീയ മുസ്‌ലിം സമൂഹം ഒന്നിച്ചു എതിര്‍ത്ത് തോല്പിക്കുകയും ചെയ്ത ആലുവ തരീഖ്‌ത്തും സ്വപ്ന കഥകളില്‍ വമ്പന്മാരാണ്. 

ഇസ്ലാം ഏറ്റവും കൂടുതല്‍ സംഘടനവത്കരിക്കപ്പെടുകയും സമ്മേളനവത്കരിക്കപ്പെടുകയും ചെയ്ത ഒരു പ്രദേശമാണ് കേരളം. മാര്‍ഗമായ സംഘടന ലക്ഷ്യമായി മാറിയപ്പോള്‍ ഇസ്ല്മാനെക്കാളും വലുത് സംഘടനയായി മാറി. ഒരേ ആശയം കൊണ്ടുനടക്കുന്നവര്‍ തന്നെ വ്യത്യസ്ത സംഘടനകളുടെ ഭാഗമായാതോടെ മത നിലപാടുകളില്‍ എതിരാളിക്കെതിരെ നില്‍ക്കുക്കയെന്ന രീതി സ്വീകരിക്കപ്പെട്ടു. ആദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപെട്ട, പരമ്പരാഗത ഇസ്‌ലാമിക വിശ്വാസ നിലപാടുകളെ അംഗീകരിക്കുന്ന ഒരു പ്രസ്ഥാനമായിട്ടാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപപ്പെട്ടത്‌. എണ്‍പതുകളുടെ അവസാനത്തില്‍ സമസ്തയില്‍ രൂപപെട്ട ഭിന്നതകളുടെ ഫലമായി സമസ്ത മുശാവറയില്‍നിന്ന് തഴയപ്പെട്ട ആറു പേരുടെ നേത്രത്വത്തില്‍ രൂപം കൊണ്ട സംഘടന തുടക്കം മുതലേ വ്യക്തി കേന്ദ്രീക്രതമായിരുന്നു.

ഒരു ഭാഗത്ത്‌ ഭൌതിക സൌകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയും മറുഭാഗത്ത്‌ ആത്മീയ അവകാശവാദങ്ങള്‍ ഉയര്ത്തിയും തനിക്കും ചുറ്റും ഒരു മാസ്മരിക വലയം സൃഷ്ടിക്കാന്‍ കാന്തപുരം എന്നും ശ്രമിച്ചുപോന്നിട്ടുണ്ട്. കൃത്യമായ ലകഷ്യങ്ങളോടെ പ്ലാന്‍ ചെയ്യപ്പെട്ട പൊതു സമ്പര്‍ക്ക സംവിധാനങ്ങളിലൂടെ കേരളീയ പൊതു സമൂഹത്തില്‍ പ്രത്യക്ഷപ്പെടാനും അതു വഴി തന്‍റെ ഇടം ഉറപ്പിക്കാനുമായിരുന്നു ആദ്യ ശ്രമം. തുടര്‍ന്നങ്ങോട്ട് പ്രബോധന പ്രസ്ഥാനം എന്നതില്‍ നിന്ന് വ്യക്തി കേന്ദ്രീകൃത കള്‍ട്ട് രൂപത്തിലേക്ക് മാറുന്നതാണ് നാം കാണുന്നത്. അതിനു നേരത്തെ സൂചിപ്പിച്ചത് പോലെ സ്വപ്ന കഥകളുടെ അകമ്പടിയായി. നബി (സ) തങ്ങളെ കാണാന്‍ ടിക്കറ്റ് വിതരണം ചെയ്യുന്ന ആളായും ഔലിയാക്കളുടെ മുശാവറ മെമ്പറായും നബി (സ) തങ്ങളുടെ അടുത്ത ആളായും ചിത്രീകരിക്കപ്പെട്ടു. തന്‍റെ പ്രവര്‍ത്തനങ്ങള്‍ 23 വര്‍ഷത്തെ പ്രവാചകന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യമാണെന്ന് വരെ തന്‍റെ അനുയായികള്‍ എഴുതിവിട്ടപ്പോള്‍ അതു തടയുന്നതിന് പകരം ആസ്വദിക്കുകയായിരുന്നു മാന്യദേഹം. അതും കഴിഞ്ഞു 'ഉസ്താദ്‌' അറിയാതെ അല്ലാഹു ഒന്നും ചെയ്യുമെന്നും എനിക്ക് തോന്നുന്നില്ല എന്ന് അദ്ദേഹത്തിന്റെ ഒരു അനുയായി പ്രഖ്യാപിച്ചപ്പോള്‍ ഹിസ്റ്റീരിയ ബാധിച്ചവരെപ്പോലെ അണികള്‍ തക്ബീര്‍ വിളിച്ചതാണ് നാം കേള്‍ക്കുന്നത്.

പ്രവാചകന്‍ (സ) തങ്ങള്‍ സ്വപ്നത്തില്‍ നിര്‍ദേശിച്ച പ്രകാരം കാന്തപുരത്തിന് കൈമാറുന്നുയെന്നു പറഞ്ഞു അബുദാബിയിലെ അഹ്മദ്‌ ഖസ്രജി ഒരു കേശം കൈമാറിയപ്പോള്‍ അവിടെ രൂപപ്പെടിത്തിയ അന്തരീക്ഷവും അനന്തരാവകാശി(?)യുടെയും കാന്തപുരത്തിന്റെ തന്നെയും പ്രസംഗവുമെല്ലാം കള്‍ട്ട് നിര്‍മാണത്തിലെ അവസാന സംഭവ വികാസങ്ങളാണ്. അതിലും ദയനീയമാണ് അതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ അദ്ദേഹവും കൂടെയുള്ളവരും സ്വീകരിച്ച രീതി.   മാസ്സ്‌ ഹിസ്റ്റീരിയ ബാധിച്ചവരെപ്പോലെ പ്രതികരിക്കുന്ന അണികള്‍ കള്ട്ടുകളുടെ ഒരു പൊതു സ്വഭാവമാണ്. ഇത് നിലവില്‍ മുസ്ലിം കേരളത്തെ പിടിച്ചുലച്ച കേശ വിവാദത്തില്‍ വളരെ വ്യക്തമാണ്. മുടിയുടെ വ്യക്തമായ കൈമാറ്റ പരമ്പര ആവശ്യപെട്ടപ്പോള്‍ അദ്ദേഹവും കൂടെയുള്ളവരും സ്വീകരിച്ച നിലപാട് തീരത്തും അസിഹ്ഷ്ണുതപരമായിരുന്നു. ഭീഷണി, അസഭ്യം, വ്യക്തിഹത്യ തുടങ്ങിയ വഴികളിലൂടെ അതിനെ നേരിടാനാണ് അവര്‍ ശ്രമിച്ചത്. എന്തോ ഒരു തരം പകയോടെയും വിദ്വെഷതോടെയും മതിഭ്രമം സംഭവിച്ചവരെപ്പോലെ ലക്കും ലഗാനുമില്ലാതെ ഇവര്‍ നടത്തിയ പ്രതികരണങ്ങള്‍ ഇസ്‌ലാമിന്റെ അടിത്തറകളെ ചോദ്യം ചെയ്യുന്ന രീതിയിലാണ് കൊണ്ടെത്തിച്ചത്.

ഒരു ഇസ്‌ലാമിക സംഘം ഒരു കല്ട്ടായി രൂപപെട്ടാല്‍ മതത്തിന്‍റെ നിയമങ്ങല്‍ക്കപ്പുറം വ്യക്തിയിലധിഷ്ടിതമാവുന്നു പിന്നെ അവരുടെ നിലപാടുകള്‍. അതിന്‍റെ നായകരെന്നു വിശ്വസിക്കപ്പെടുന്നവരുടെ ഏതു തരം കൊള്ളരുതായ്മയും തിരുഭാണ്ടാങ്ങളായി സ്വീകരിക്കുന്നതില്‍ ചെന്നെത്തുകയും ചെയ്യുന്നു.  

സനദിന്‍റെ തിരുവഴികള്‍

ഇസ്‌ലാമിലെ അടിസ്ഥാന തെളിവുകള്‍ സ്വീകരിക്കപെടാനും ജ്ഞാന ശേഖരണത്തിന്‍റെയും ആത്മീയ സരണികളുടെയും സംശുദ്ധി തെളിയിക്കപ്പെടാനും അംഗീകരിക്കപ്പെട്ട സംവിധാനാമാണ് സനദ്‌ അല്ലെങ്കില്‍ കൈമാറ്റ പരമ്പര. ഈ പരമ്പരയിലെ കണ്ണികള്‍ തമ്മിലുള്ള ബന്ധം തുടര്ച്ചയുള്ളതും ആ കണ്ണികള്‍ സംശുദ്ധരുമാനെന്കില്‍ മാത്രമേ ആ പരമ്പര സ്വീകരിക്കപ്പെടുകയുള്ളൂ. ഇത് ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വങ്ങളില്‍പെട്ടതാണെന്ന് ഇസ്‌ലാമിനെക്കുറിച്ച് കേവലജ്ഞാനമുള്ളവര്‍ക്കെല്ലാം അറിയാം. കേശകൈമാറ്റ ചടങ്ങില്‍ കാന്തപുരം മുസ്ലിയാര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്.ആര്‍ക്കും എന്തും തോന്നിയത് പോലെ പറയാനുള്ള അവസരം ഉണ്ടാകാതിര്‍ക്കാനാണ് അത്തരത്തിലുള്ള ഒരു സമീപനം ഇസ്‌ലാം സ്വീകരിച്ചത്‌. മതത്തിന്‍റെയും മതാനുബന്ധ വിഷയങ്ങളിലുമുള്ള ഈ കൈമാറ്റ രീതി ഇസ്‌ലാമിക സമൂഹത്തിന്‍റെ പ്രത്യേകതയും രേഖകളുടെ ആധികാരികതയില്‍ ഇസ്‌ലാം പുലര്‍ത്തുന്ന നിഷ്കര്‍ഷതയുമാണ് വ്യക്തമാക്കുന്നത്.

താബിഉകളില്‍ പ്രമുഖനും പണ്ഡിതനുമായ അബുല്ലാഹ് ബിന്‍ മുബാറക്‌ വാക്കുകള്‍ ഈ വിഷയത്തില്‍ ഏറെ പ്രചുര പ്രചാരം നേടിയതാണ്. " ഇസ്നാദ്‌ (കൈമാറ്റ പരമ്പര) മതത്തിന്‍റെ ഭാഗമാണ്. അതില്ലായുരുന്നുവെങ്കില്‍ ആര്‍ക്കും എന്തും പറയാമായിരുന്നു" ദീനുള്ളില്‍ പിന്‍ബലമില്ലാതെ അവകാശവാദങ്ങള്‍ ഉയര്‍ന്നു വരുന്നത് നിയ്ന്ത്രികുന്നതിനുള്ള ഇസ്‌ലാമിക ഉപകരണമാണ് സനദ്‌. മറ്റു പലവിഷയങ്ങളിലെന്ന പോലെ ഇതും പൂര്‍ണമായും രൂപപ്പെട്ടുവന്നത് ഇസ്ലാമിലെ ആദ്യ കാലഘട്ടത്തിന് ശേഷമാണ്. ആദ്യ രണ്ടു ഖലീഫമാരുടെ കാലഘട്ടത്തില്‍ പില്‍ക്കാലത്ത് ഉള്ളത് പോലെ നിര്‍ബ്ബന്ധം ഈ കാര്യത്തില്‍ പുലര്‍ത്തേണ്ടി വന്നിരുന്നില്ല. ഉസ്മാന്‍ (റ), അലി (റ) എന്നിവരുടെ കാലഘട്ടങ്ങളില്‍ ഇസ്‌ലാമിക സമൂഹത്തില്‍ രൂപപ്പെട്ട പ്രശ്നങ്ങളുടെ ഫലമായി വിവിധ ചേരികള്‍ രൂപപ്പെടുകയും തങ്ങള്‍ക്കനുസരിച്ചു തെളിവുകള്‍ വളച്ചൊടിക്കപ്പെടുകയും ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് സനദ്‌ കര്‍ക്കശമാക്കുന്ന രീതി പണ്ഡിതന്മാര്‍ സ്വീകരിച്ചതെന്ന് ഹദീസ്‌ നിദാനശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം.  

അത് സംബന്ധമായി പ്രമുഖ സ്വപ്ന വ്യാഖ്യാതാവും താബിഈ പണ്ഡിതനുമായിരുന്ന മുഹമ്മദ്‌ ബിന്‍ സീരിന്‍റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. " (ആദ്യകാലങ്ങില്‍) സനദുകള്‍ അത്ര (വ്യാപകമായി) ചോദിക്കപ്പെട്ടിരുന്നില്ല. പക്ഷേ ഫിത്ന ആരംഭിച്ചപ്പോള്‍ കൈമാറിയ ആളുകളെ കുറിച്ച് ചോദിയ്ക്കാന്‍ തുടങ്ങി. അവര്‍ യോഗ്യരെങ്കില്‍ സ്വീകരിക്കും, അല്ലെങ്കില്‍ നിരാകരിക്കപ്പെടും". ഹിജ്റ 110- മരണമടഞ്ഞ ഇബ്നു സീരീന്‍ അക്കാലത്ത് ഇങ്ങനെ പറഞ്ഞെങ്കില്‍ ആയിരതിമുന്നൂരിലധികം വര്‍ഷങ്ങള്‍ക്കു ശേഷം ഈ വിഷയത്തെ എങ്ങനെ സമീപിക്കണമെന്ന് ഏറെ ചിന്തിക്കേണ്ടതില്ല.




10 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2011, ജൂലൈ 5 12:50 PM

    വളരെ നിക്ഷ്പക്ഷമായ വിലയിരുത്തല്‍, നൂറു ശതമാനം യോജിക്കുന്നു നിങ്ങളുടെ അഭിപ്രായത്തോട് , കേരള മുസ്ലിംകള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മുടി വിഷയത്തില്‍ ഞാന്‍ വായിച്ചതില്‍ ഏറ്റവും പഠ നാര്ഹവും സത്യസന്ധവുമായ ഒരു ലേഖനം,

    മറുപടിഇല്ലാതാക്കൂ
  2. വളരെ നിക്ഷ്പക്ഷമായ വിലയിരുത്തല്‍, നൂറു ശതമാനം യോജിക്കുന്നു നിങ്ങളുടെ അഭിപ്രായത്തോട് , കേരള മുസ്ലിംകള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മുടി വിഷയത്തില്‍ ഞാന്‍ വായിച്ചതില്‍ ഏറ്റവും പഠ നാര്ഹവും സത്യസന്ധവുമായ ഒരു ലേഖനം,

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2011, ജൂലൈ 12 3:09 PM

    Very good article and positive conclusion of the mudi issue

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2011, ജൂലൈ 19 10:21 AM

    തിരു കേശം സ്വീകരിക്കണമെങ്കില്‍ സനദ്‌ വേണമെന്ന ലേഖകന്റെ അഭിപ്രയതോദ്‌ യോജിക്കുന്നില്ല. കാരണം അതൊരു വിശ്വാസപരമായ കാര്യമല്ല.കേശം വിശ്വസിക്കാനമെന്നു ആര്‍ക്കും നിര്‍ബന്തമില്ല. അതൊരു ബറകത്ത് വിഷയമാണ്‌. മാത്രമല്ല ഇസ്ലാമിലെ പല ഗ്രന്ഥങ്ങളും ഈ വാതത്തെ നിരകരിക്കുന്നുന്ദ്‌.നബിയുടെതെന്നു പറയപ്പെടുന്ന ( സനദ്‌ ഇല്ല) ഒരു മുടിയെ ക്കുറിച്ച് ചോദിച്ചപോള്‍ ഇമാം നവവി അതിനു മറുപടി പറഞ്ഞത്‌ ഒരു പണ്ഡിതന്‍ എന്ന നിലക്ക് ലേഖകന് അറിയാം എന്ന് ഞാന്‍ മനസിലാക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2011, ജൂലൈ 19 10:32 AM

    ലോകത്ത്‌ റസൂലിന്റെ തിരു കേശം സൂക്ഷിച്ച സ്ഥലങ്ങള്‍ എണ്ണുന്ന കൂട്ടത്തില്‍ അമ്പലക്കടവ്‌ ഹമീദ്‌ ഫൈസി അബുദാബിയിലെ ഷെയ്ഖ് അഹ്മെദ് മുഹമ്മദ്‌ ഖസ്‌റജി യുടെ കയ്യിലും തിരു കേശം ഉണ്ടെന്നു രേഖകള്‍ തെളിയുക്കുന്നുണ്ടെന്നു പ്രസങ്ങിചിട്ടുന്ദ്..ആ തിരു കേശം
    കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാരുടെ കയ്യിലെതിയപോള്‍ എങ്ങനെ വ്യാജമായി എന്ന് ലേഖകന്‍ വിശേദീകരിക്കണം..അല്ലെങ്കില്‍ ഈ പഠനം നിസ്പക്ഷമാകില്ല...മറ്റൊന്ന് സനദ്‌ ഉണ്ടെങ്കില്‍ മാത്രമേ തിരു ശേഷിപ്പുകള്‍ സ്വീകരിക്കാവു , അത് വിശ്വസിക്കാവു എന്നാണ് ലേഖകന്‍ പറയുന്നതെങ്കില്‍ ലോകത്ത്‌ എവിടെയെങ്കിലും തിരു നബിയുടെ തിരു ശേഷിപ്പുകള്‍ ആധുനിക കാലത്ത്‌ അവശേഷിക്കുണ്ടോ എന്നും വ്യക്തമാക്കണം..അതിന്റെ സനടും ഹാജരാക്കണം.

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2011, ജൂലൈ 19 3:54 PM

    ഇസ്ലാമില്‍ കള്‍ട്ടുകള്‍ രൂപപ്പെടുന്നു എന്ന ലേഖകന്റെ കഴ്ചപ്പടിനോദ്‌ യോജിക്കാനാവില്ല.കാരണം ഓരോ കാലത്തും പ്രശസ്തരായ പണ്ഡിത കരങ്ങളിലൂടെ ആണ് ഇസ്ലാം പ്രജരിക്കുന്നത്.സമസ്ത രൂപീകരിച്ചതിനു ശേഷം മാറി മാറി വന്ന പണ്ഡിതര്‍ പ്രശംസിക്കപ്പെട്ടിട്ടുന്ദ്‌.അവസനമായി ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ ഇന്നും പ്രശംസിക്കപ്പെടുനു.. അതെല്ലാം കല്ട്ടുകള്‍ക്ക് സമാനമാണെന്ന ലേഖകന്റെ നിലപാട്‌ ബുദ്ധി ശുന്യമാണ്.

    മറുപടിഇല്ലാതാക്കൂ
  7. ഒളിഞ്ഞിരുന്നു വിമര്ശിിക്കുന്നത് ഭീരുത്വമാണ്. അതുകൊണ്ട് തെളിഞ്ഞു വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാലും വിമര്ശനത്തെ സ്വാഗതം ചെയ്യുന്നു. പണ്ഡിതരെ പ്രശംസിക്കുന്നതെല്ലാം കള്ടുകലാനെന്നു വാദം എന്റെ പോസ്റ്റില്‍ എവിടെയും പറഞ്ഞിട്ടില്ല. സ്വാതികരായ പണ്ഡിതരെ ഇതിലേക്ക് വലിച്ചിഴച്ചു വിമര്ശീകന്‍ മനസ്സില്‍ ഒളിപ്പിച്ചു വെക്കുന്നത് എന്താണെന് വ്യക്തമാണ്.
    മതത്തിന്റെ ചട്ടക്കൂടുകല്ക്കംപ്പുറത്ത്, ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് നടക്കുന്ന നാടകങ്ങളാണ് ലേഖനത്തില്‍ സൂചിപ്പിക്കുന്നത്. അയാള്‍ എന്തെക്കൊയാനെന്നു വരുത്താന്‍ നടത്തുന്ന പലതരം വ്യാജ നിര്മി്തികളാണ്. അയാള്‍ പറയുന്നതു വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടും അതു തിരുത്താതെ അന്ധമായി കൊണ്ടുപിടിക്കുന്നതിനെക്കുരിച്ചാണ് ലേഖനത്തില്‍ പറഞ്ഞത്‌

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2011, ജൂലൈ 20 1:58 PM

    സ്വപനങ്ങള്‍ കണ്ടവരുടെ അനുഭവമാണ്‌. അത് അവര്‍ പറയട്ടെ.. മര്‍ഹും ശംസുല്‍ ഉലമയുടെ സ്മരിനികയില്‍ തന്നെ കാണാം..ഇന്ന് ജീവിച്ചിരിക്കുന്നവര്‍ തന്നെ എഴുതിയത്.." മരണപ്പെട്ടിട്ടുന്ടെങ്കിലും ശംസുല്‍ ഉലമ സ്വപ്നത്തില്‍പ്പോലും ഞങ്ങളെ നിയന്ത്രിക്കുകയും ഉപദേശ നിര്‍ദേശങ്ങള്‍ നല്കുകുയും ചെയ്യുന്നു." ഖസ്റജ് കണ്ട സ്വപ്നം കള്‍ട്ട് നിര്‍മ്മാണത്തിലെ അവസാന സംബവമാനെന്കില്‍ ഇതും അത് പോലെ തന്നെ വരേണ്ടതല്ലേ എന്ന ധ്വനി ലേഖകന്റെ വരികല്‍ക്കിടയിലൂടെ തെളിഞ്ഞു വരുന്നുണ്ട്.മഹാനമാരായ പല പണ്ഡിതന്മാരും സ്വപ്നതിലുടെ ഇപ്പോഴും നിര്‍ദേശങ്ങള്‍ കൈമാറുന്ന സംഭവങ്ങള്‍ ഇന്നും സംബവിക്കുന്നുന്ദ്‌..

    മറുപടിഇല്ലാതാക്കൂ
  9. കൂയ്‌...മാറ്റര്‍ ഒന്ന് മാറ്റിക്കൂടെ...

    മറുപടിഇല്ലാതാക്കൂ